Books You Can’t Put Down
FEATURED BOOKS SECTION
Handpicked reads for true bibliophiles
ADVENTURES OF NARA NUTS
Nara’s Christmas season is full of surprises! Along with her best friend, Rosie, she embarks on an unforgettable adventure filled with mystery, courage, friendship, and unexpected discoveries. As the adventure unfolds, Nara learns that even the smallest act of kindness can lead to great rewards. A heartwarming story about friendship, bravery, and the true magic of Christmas.
ഉള്ളിന്റുള്ളാലേ|Ullintullale
എത്ര അടുത്തറിഞ്ഞാലും പൂർണമായി മനസ്സിലാക്കാൻ സാധിക്കാത്തവരാണ് മനുഷ്യർ. ചിലർ ഓർമ്മകളായും, ചോദ്യങ്ങളായും, മറ്റുചിലർ മറക്കാനാവാത്ത സാന്നിധ്യങ്ങളായും നമ്മോടൊപ്പം തുടരും.
'ഉള്ളിന്റുള്ളാലെ' അത്തരം ചില മനുഷ്യരെയും അവരുടെ ചിന്തകളെയും നിശ്ശബ്ദതകളെയും ജീവിതത്തിന്റെ ചെറിയ അടയാളങ്ങളെയും സ്പർശിക്കുന്ന കുറിപ്പുകളുടെ സമാഹാരമാണ്. ഉള്ളിൻ്റുള്ളിൽ ഒളിപ്പിച്ചുവെച്ച പറയപ്പെടാത്ത കഥകളിലേക്കുള്ള ഒരു യാത്ര.
ഒരുപക്ഷേ, ഈ താളുകളിൽ നിങ്ങൾക്ക് പരിചിതമായ മുഖങ്ങളെയും ചിലപ്പോൾ നിങ്ങളെത്തന്നെയും കണ്ടെത്താനായേക്കും.
വെളിച്ചം പിറന്ന വഴിയിൽ|VELICHAM PIRANA VAZHIYIL
₹130.00
ഒരു പ്രവാസിയുടെ ലോക സഞ്ചാരങ്ങൾ , അമേരിക്ക മുതൽ തുർക്കി വരെ |ORU PRAVASIYUDE LOKA SANCHARANGAL AMERIKA MUTHAL TURKI VARE
Quotes & thoughts
₹130.00
കമലച്ചി |kamalechi
₹100.00
വായനയുടെ ചരിത്രത്തെക്കാൾ പഴക്കമുണ്ട് മനുഷ്യന് കഥകളുമായുള്ള ബന്ധത്തിന്. മനുഷ്യജീവിതത്തെ നേരിട്ട് ആഖ്യാനിക്കുന്ന സാഹിത്യരൂപമെന്ന പ്രത്യേകതയാണ് അതിനെ എന്നെന്നും ജനപ്രിയമാക്കുന്നത്.
സാധാരണ മനുഷ്യന്റെ വികാരവിചാരങ്ങൾ ഹൃദയസ്പർശിയായ ഭാഷയിൽ ആഖ്യാനം ചെയ്യുന്ന കഥകളാണ് എ എ ജലീലിന്റെത്. മനുഷ്യനടക്കമുള്ള ജീവി വർഗത്തിന് ഒഴിച്ചുകൂടാനാവാത്ത യാഥാർഥ്യമായ മരണം പ്രമേയമാകുന്ന ചെറുകഥയാണ് കമലേച്ചി. മരണത്തിന്റെ വിവിധ രൂപങ്ങൾ ഈ സമാഹാരത്തിലെ മറ്റു കഥകളിലുണ്ട്. നാം ദൈനംദിനം നേരിടുന്ന സാഹചര്യങ്ങളുമായി പ്രത്യക്ഷബന്ധം പുലർത്തുന്ന ഈ കഥകൾ ഹൃദ്യമായ വായനാനുഭവം നൽകും.
WE ARE ALL SCREWED
If you’ve ever seen someone (you know the type) stare at a clump of hair in a bathroom drain like it personally betrayed civilization, you already understand this book.
That cocktail of horror, judgment, and mild existential panic? That is exactly how society reacts to women who refuse to lie flat - in their bodies, voices, ambition, anger, or desire. Apparently, anything that cannot be rinsed away becomes a crisis.
In one of its sharpest chapters, Nikitha Ramanarayanan transforms that soggy domestic inconvenience into a disturbingly accurate metaphor for womanhood, not because women are messy, but the world is deeply uncomfortable with what it can’t quietly dispose of. It’s absurd and unsettlingly accurate
This book moves through similar recognitions.It sits with what we have been trained to dismiss.It examines what we have normalised, defended, and simply learned to survive. Nothing here is dramatic for the sake of it, nor is it softened for comfort, just a steady, unflinching look at what we call ordinary, and the quiet cost of doing so.
SHAIKHUL ISLAM MOULANA ASSAYYID HUSAIN AHMAD MADANI RAHMATHULLAHI ALAIHI|ശൈഖുൽ ഇസ്‌ലാം മൗലാനാ അസ്സയ്യിദ് ഹുസൈൻ അഹ് മദ് മദനി (റഹ്)
ശൈഖുൽ ഇസ്‌ലാം മൗലാനാ അസ്സയ്യിദ് ഹുസൈൻ അഹ്‌മദ് മദനി: വിജ്ഞാനത്തിന്റെയും വിപ്ലവത്തിന്റെയും ഇതിഹാസം
മദീനയിലെ പരിശുദ്ധ മസ്ജിദുന്നബവിയുടെ തിരുമുറ്റത്ത് വിജ്ഞാനത്തിന്റെ പ്രകാശം പരത്തിയ പണ്ഡിത ജ്യോതിസ്സ്... ആത്മീയതയുടെ നാല് മഹാധാരകളെ (ഖാദിരിയ്യ, ചിശ്തിയ്യ, നഖ്‌ശബന്ദിയ്യ, സുഹ്‌റവർദിയ്യ) ഉള്ളിലൊതുക്കിയ ആത്മീയ ഗുരു... മാൾട്ടയിലെ തടവറകളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മുന്നിൽ പതറാതെ നിന്ന പോരാളി... മൗലാനാ ഹുസൈൻ അഹ്‌മദ് മദനി (റ) എന്ന നാമം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് സമാനതകളില്ലാത്ത ത്യാഗത്തിന്റെ പാതയിലാണ്.
അധികാരത്തിന്റെ ചെങ്കോലും കിരീടവും കാൽക്കൽ വച്ചുനീട്ടിയ ജവഹർലാൽ നെഹ്‌റുവിനോട് വിനയപൂർവ്വം 'വേണ്ട' എന്ന് പറഞ്ഞ്, ദാറുൽ ഉലൂം ദയൂബന്ദിലെ 'ദാറുൽ ഹദീസി'ലിരുന്ന് പ്രവാചക വചനങ്ങൾ പകർന്നുനൽകാൻ നിയോഗം കണ്ടെത്തിയ മഹാനാണദ്ദേഹം. തന്നെ തേടിയെത്തിയ കേന്ദ്രമന്ത്രി പദവിയിലേക്ക് മൗലാനാ അബുൽ കലാം ആസാദിനെ നിർദ്ദേശിച്ച ആ ലാളിത്യം, അധികാര രാഷ്ട്രീയത്തിന് മുകളിൽ അറിവിനെ പ്രതിഷ്ഠിച്ച വിപ്ലവമായിരുന്നു.
അറബികൾക്കും അനറബികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന അദ്ദേഹത്തെ 'ശൈഖുൽ അറബി വൽ അജം' എന്ന് ലോകം വാഴ്ത്തി. ആ ധന്യജീവിതത്തിന്റെ ഗരിമയും പോരാട്ടവീര്യവും അനാവരണം ചെയ്യുന്ന ഒരു അമൂല്യ ഗ്രന്ഥം.
Why Bibliophilic Insanities?
Because reading is not just a hobby — it’s an obsession.
We bring together stories that inspire, heal, and connect readers across Kerala.
Kallante Kamuki|കള്ളന്റെ കാമുകി
പൊന്നിയിൻ ശെൽവൻ’, ‘ശിവകാമിയിൻ ശപഥo’, ‘പാർത്ഥിപൻ കനവ്’ എന്നീ വിഖ്യാത ചരിത്ര നോവെലുകളുടെ കർത്താവായ കൽക്കി എഴുതിയ സാമൂഹ്യനോവലാണ് ‘കള്ളന്റെ കാമുകി’ . 1945-ൽ ഇത് പുസ്തകമായി.
ഈ ലോകത്ത് അനശ്വരമായത് ഒന്നെയൊന്നു മാത്രം – ‘അതാണ് പ്രേമം’ എന്നു ഈ നോവൽ കാട്ടിത്തരുന്നു. സൽകർമ്മങ്ങൾക്ക് മാത്രമല്ല പ്രേമം ആധാരമായിടുള്ളത്, ദുഷ്കർമ്മങ്ങളിൽ നിനനും ഒരാളെ പിന്തിരിപ്പിക്കുന്നതിനും അത് പ്രേരകമാകുന്നു. അതേ സമയം ദുഷ്കർമ്മങ്ങൾ ചെയ്യുന്നതിനും പ്രേമം കാരണമാകുന്നുവെന്ന് നായിക കല്യാണി തെളിയിക്കുന്നു.
പൂങ്കുളം എന്ന സസ്യ ശ്യാമള കോമളമായ ഗ്രാമത്തിന്റെ പശ്ചാത്തല ഭംഗികൾ മനോഹരമായി വർണ്ണിക്കപ്പെടുന്ന ഹൃദയസ്പൃക്കായ ഒരു പ്രേമകാവ്യം!
SHADOW ACROSS THE DISTANCE
Aditya, a lively and outgoing woman from Kerala, never expected to fall for Vivek, a calm and reserved man from Mumbai. Their connection at a birthday party led to a beautiful long-distance relationship filled with laughter, late-night video calls, and surprise visits that keep their love alive. When Aditya decides to surprise Vivek in Mumbai, she envisions a perfect reunion. Instead, she stumbles upon a heartbreaking moment that leaves her shocked and devastated, questioning everything she thought she knew about Vivek. As emotions run high and misunderstandings grow, both must decide if their love can withstand the pain of a broken trust. Will they find their way back to each other, or is this the end of their story
The Jungle Book|ജംഗിൾ ബുക്ക്
ജംഗിൾ ബുക്ക്
റുഡ്യാർഡ് കിപ്ലിoഗ്
പരിഭാഷ : പി സീമ
കാടിന്റെ ഹൃദയഭാഗത്ത് ചെന്നായ്ക്കൾ എടുത്തുവളർത്തിയ മൌഗ്ലിയെന്ന മനുഷ്യകുഞ്ഞിന്റെ കഥ. കാട്ടിലെ നിയമങ്ങൾക്കു കീഴിലെത്തിപ്പെടുന്ന മൌഗ്ലി കടന്നു പോകുന്ന ഹൃദയസ്പർശിയായ സാഹചര്യങ്ങൾ. ലോകത്തിലേറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നെന്ന് നിസ്സംശയം പറയാവുന്ന ‘ജംഗിൾ ബുക്കി’ ന്റെ മലയാള വിവർത്തനം. വിവർത്തകയുടെ ലളിതമായ ഭാഷയിലും വ്യത്യസ്തമായ അവതരണത്തിലും തയ്യാറാക്കിയിരിക്കുന്നു. കുട്ടികൾക്കുo മുതിർന്നവര്ക്കും ഒരുപോലെ പ്രിയങ്കരമാകുന്ന പുസ്തകം.
ഏറ്റവും പ്രിയപ്പെട്ട എന്നോട് |ETTAVUM PRIYAPPETTA ENNODU
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കത
ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു.
-എൻ. ശശിധരൻ
ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു അസാധാരണ നോവൽ.
ജാൻവി|janwi
ചിന്തകൾക്കും സ്വപ്നങ്ങൾക്കും ഒരേ താളമുള്ള ലോകം ഭാവന ചെയ്യുന്ന ഒരു ബാലമനസ്സിനെ
ആവിഷ്കരിക്കുകയാണ് ജാന്വി. പ്രതിഭ കൊണ്ടും അറിവ് കൊണ്ടും ഉയരത്തിലേക്ക് പോകുമ്പോൾ കൂടെയുള്ളവരെ ചേർത്തുപിടിച്ച് ചിറകിലേറ്റുന്ന നന്മ നമ്മെ പ്രബുദ്ധരാക്കുന്നു. സ്വന്തം വഴി സ്വയം തിരഞ്ഞെടുക്കുന്ന ഈ വലിയ കുഞ്ഞുമനസ്സിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുക. ജാന്വിയോടൊപ്പം അവർ വളരട്ടെ.
വി ആർ സുധീഷ്
നാൽപത് പ്രണയ നിയമങ്ങൾ | Nalpathu Pranaya Niyamangal
ഭർത്താവും കുട്ടികളുമൊത്ത് ശാന്തജീവിതം നയിക്കുന്ന എല്ല റൂബിൻസ്റ്റൺ തൊഴിലിന്റെ ഭാഗമായി ഒരു നോവൽ
വായിക്കാനിടയാവുന്നു. അവരുടെ വായനയും അന്വേഷണങ്ങളും സവിശേഷ സൂഫീവ്യക്തിത്വമുള്ള നോവലിസ്റ്റിലേക്കും
പ്രമേയത്തിലെ മിസ്റ്റിക്കൽ ആധ്യാത്മികാനുഭൂതികളിലേക്കും – ആകൃഷ്ഠയാക്കുന്നു. പ്രസിദ്ധ പേർഷ്യൻ സൂഫീകവി
ജലാലുദ്ദീൻ റൂമിയും അദ്ദേഹത്തിന്റെ ആധ്യാത്മികഗുരു ഷംസേ തബ്രീസിയും തമ്മിലുളള ഗാഡമായ അടുപ്പവും
ഷംസ് റൂമിയിലുണർത്തുന്ന ആത്മീയാനുഭവങ്ങളുടെ ആഘാതാനുഭൂതികളുമാണ് എല്ല വായിക്കുന്ന നോവലിലൂടെ അനാവൃതമാകുന്നത്. പുറത്തുകടക്കുക എളുപ്പമല്ലാത്ത വിധം ഷംസിന്റെ പ്രണയനിയമങ്ങൾ ആത്മാവിനെയും വലയം ചെയ്യുന്നത്പോ കെപ്പോകെ എല്ല അനുഭവിക്കുന്നു. നിരവധി ഭാഷകളിൽ മൊഴിമാറ്റപ്പെട്ട, ലക്ഷക്കണക്കിനു വായനക്കാരെ സ്വാധീനിച്ച വിഖ്യാതനോവൽ.
പുതുചേരിയുടെ പൂക്കാലം|Puthucheriyude Pookkaalam
₹150.00
ലൈലാ മജ്നു | Laila Majnu(Malayalam)
വിഷാദത്തിന്റെ കരിനീല വഴികളിൽ നിലാവിന്റെ വിസ്മയങ്ങളിലലിഞ്ഞ് ആരോ പാടുന്നു. രാവിന്റെ നേർത്ത നിശ്വാസംകൊണ്ട് മാതളമലരുകൾ വിട രുന്നു. ഭൂമി ഇത്രമേൽ അഗാധമായി തീരുന്നത് പ്രണയികളുടെ കണ്ണുനീർ പുരണ്ടിട്ടാണ്. അതിന്റെ നിശ്ശബ്ദതയിൽ നിലാവും മഴയും ഒന്നായി പെയ്യും. മരുഭൂമിയിലെ ഏകാന്തനിശ്ശബ്ദതകളെ വീണ്ടെടുത്തത് അവരുടെ പ്രണയമായിരുന്നു. മരണത്തിനപ്പുറത്തേക്കു സഞ്ചരിക്കാൻ ഹൃദയനിറവോടെ കാത്തിരുന്ന രണ്ടു പേർ, ഹൃദയത്തിൽ അലയടിച്ച പ്രണയത്തിന്റെ വിസ്മയങ്ങളെ തൊട്ടറിഞ്ഞ് പരസ്പരം കാണാതെ അഗാധമായ രണ്ടു സമുദ്രങ്ങളായി മുഖാമുഖം നോക്കി നിന്നവർ, ഇരുളിടങ്ങൾക്കു പുറത്ത് നിലാവും സൗഗന്ധികങ്ങളും പൂത്തു കിടപ്പുണ്ടെന്ന് കാറ്റ് അവരുടെ കാതിൽ മന്ത്രിച്ചു. നിഗൂഢവും ധ്യാനാത്മകവുമായ അനുഭൂതികളെ ഭാവഗീതംപോലെ സാന്ദ്രമായ ഭാഷകൊണ്ട് പറയുകയാണ് നിസാമി. കാലം കാത്തു വെച്ച ലോക സാഹിത്യ വിസ്മയത്തിന്റെ സമ്പൂർണ്ണ ഗദ്യപരിഭാഷ.
JOIN OUR NEWSLETTER NOW
Join our community of readers and get updates on new releases and offers.
Will be used in accordance with our Privacy Policy



